ചെന്നൈയില്‍ വെച്ച് എം ശിവശങ്കര്‍ തന്‍റെ കഴുത്തില്‍ താലി കെട്ടിയിട്ടുണ്ടെന്നും എന്‍ ഐ എ അറസ്റ്റ് ചെയ്യുമ്പോള്‍ താലി കഴുത്തില്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് ഈ പുസ്തകത്തില്‍ പറയുന്നു. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മറ്റന്നാളാണ് പുസ്തകം വിപണിയിലെത്തുക.
ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് കെ ടി ജലീലിനെതിരെ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്തെത്തി.
നഗരസഭയിൽ ഇബ്രാഹിംകുട്ടി ആദ്യം കൗൺസിലറായ കാലംമുതൽ കരാറുകാരനായ മകൻ ഷാബിന് മുസ്ലിംലീഗുമായും യൂത്ത് ലീഗുമായുമാണ് ബന്ധമെന്ന് നാട്ടുകാർക്ക് അറിയാം. തെരഞ്ഞെടുപ്പുസമയത്ത് ലീഗിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ പങ്കുവച്ച അയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലും അതിനു തെളിവാണ്.
എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്.
ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വപ്ന സുരേഷ് ഫോണ്‍ നല്‍കി ചതിച്ചു വെന്നായിരുന്നു എം ശിവശങ്കറിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആദ്യമായല്ല ശിവശങ്കറിന് സമ്മാനങ്ങള്‍ നല്‍കുന്നതെന്നും
അതേസമയം, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് ഇന്ന് കോടതിയെ സമീപിക്കും. സ്വപ്നയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപുറത്ത് പോകരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സ്വന്തം വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോകാന്‍ ജാമ്യ ഇളവ് അനുവദിക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
പ്രതികള്‍ക്കെതിരെ യു എ പി എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു എന്‍ ഐ എ കോടതിയില്‍ വാദിച്ചത്. എന്നാല്‍ എന്‍ ഐ എയുടെ ഈ വാദം ഹൈക്കോടതി തള്ളുകയും, 25 ലക്ഷം രൂപ ബോണ്ടില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നും, അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തില്‍ റമീസുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റമീസിന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റമീസിനോടൊപ്പം സുഹൃത്ത് പ്രവീണിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനിടയില്‍ സുഹൃത്ത് മരണപ്പെട്ടത് ദുരൂഹത കൂട്ടുന്നുവെന്നും കസ്റ്റംസ് പറ